Citymapia

ക്രിസ്ത്യാനികൾക്കെതിരെഉള്ള പീഡനങ്ങൾ വീഡിയോകളാക്കി സാമൂഹിക മാധ്യമങ്ങളിൽ സുവിശേഷ വിരോധികൾ പ്രചരിപ്പിക്കുന്നു(FANATICS PERSECUTE CHRISTIANS ON THE STREET & CIRCULATE VIDEO, UTTAR PRADESH)

ക്രിസ്ത്യാനികൾക്കെതിരെഉള്ള  പീഡനങ്ങൾ വീഡിയോകളാക്കി സാമൂഹിക മാധ്യമങ്ങളിൽ സുവിശേഷ വിരോധികൾ പ്രചരിപ്പിക്കുന്നു(FANATICS PERSECUTE CHRISTIANS ON THE STREET & CIRCULATE VIDEO, UTTAR PRADESH)

ഉത്തർപ്രദേശ് : മത തീവ്രവാദികളാൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ സമയങ്ങളിൽ പരക്കെ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ ഫേസ്ബുക്കിൽ മാത്രം 33 ദശലക്ഷം ഉപയോക്താക്കളുടെ ശൃംഖലയുണ്ട്. ഈ വീഡിയോകൾ പ്രത്യേകിച്ചും സുവിശേഷ വിരോധികൾ നടത്തുന്ന ഗ്രൂപ്പുകളിൽ അപ്‌ലോഡുചെയ്യുകയും തുടർന്ന് ട്വിറ്റർ, വാട്ട്‌സ്ആപ്പ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇവർ വ്യാപിക്കുകയും ചെയ്യുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിദ്വേഷം ഉണ്ടാക്കുകയും, അവഹേളിക്കുകയും ചെയ്യുന്നതിനുവേണ്ടി വീഡിയോകൾ ഉപയോഗിക്കുന്നു. ഇതാണ് അവരുടെ പ്രധാന ലക്ഷ്യം. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന കാരണത്താൽ അവരെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്യുന്നു. ഈ വൈറൽ വീഡിയോകളിൽ ഭൂരിഭാഗവും പുരുഷന്മാരെയും സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും പരിഗണിക്കാതെ ശാരീരികമായി അധിക്ഷേപിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുന്നു. സുവിശേഷ വിരോധികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനിക്കുകയും പശ്ചാത്താപബോധമില്ലാതെ ലാഘവത്തോടെ കാണുകയും, ‘ഒരു ബാധ്യത നിറവേറ്റുന്നതായി’ എന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഉത്തർപ്രദേശിലെ ഒരു തെരുവിൽ രണ്ട് ക്രിസ്ത്യനികളായുള്ള പുരുഷന്മാരെ ഗുണ്ടകൾ തടഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രണ്ടുപേർ ചേർന്ന് ഒരു ക്രിസ്തീയ കുടുംബത്തെ അകാരണമായി ഉപദ്രവിക്കുകയും, അധിഷേപിക്കുകയും ചെയ്യുന്ന രീതിയിൽ ഉള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആ വീഡിയോയിൽ കൂടി അവസാനമായി ഒരു സുവിശേഷ വിരോധിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, “ഞങ്ങൾ നിങ്ങളെ ഇവിടെ വീണ്ടും കണ്ടാൽ, ഞങ്ങൾ നിങ്ങളുടെ കാലുകൾ തകർക്കുകയും നിങ്ങളെ വലിച്ചെറിയുകയും ചെയ്യും!” കൂടാതെ “ഇനി ഒരിക്കലും ഇവിടെ വരരുത്, എന്ന് പറയുകയും  “ഞാൻ ബജ്രംഗ്ദളും ഒരു പ്രാദേശിക രാഷ്ട്രീയ യുവജന സംഘത്തിന്റെ നേതാവുമായി പ്രവർത്തിക്കുന്നു” അദ്ദേഹം സ്വയം പരിചയപെടുത്തുകയും ചെയ്തു.

വലിയ ഒരു ജനകൂട്ടം അവിടെ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ ക്രിസ്ത്യാനികളെ അധിക്ഷേപിക്കുകയും, ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് കാണികളോട് പറയുകയും ചെയ്യുന്നു. എന്നിട്ട് ക്രിസ്ത്യാനികൾ പെട്ടന്ന് ഈ സ്ഥലത്ത് നിന്ന് വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 

ഉപദ്രവിക്കപ്പെട്ടവരുടെ എല്ലാ വിവരങ്ങളും റെക്കോർഡുചെയ്‌തതിനുശേഷം, വീണ്ടും കണ്ടാൽ “അവരെ കഷണങ്ങളാക്കി മുറിച്ചുകളയും” എന്ന് പറഞ്ഞു അവരെ വിട്ടയച്ചു. വീഡിയോ അവസാനിക്കുന്നതിനുമുമ്പ് സുവിശേഷ വിരോധികളിൽ ഒരാൾ ക്യാമറയിലേക്ക് നോക്കി പറയുന്നു, “നോക്കൂ, ഇങ്ങനെയാണ് അവർ ആളുകളെ പരിവർത്തനം ചെയ്യുന്നത്”എന്ന് അതിൽ പറഞ്ഞു.

“ആ സ്ഥലത്തുള്ള ഒരു ക്രിസ്ത്യൻ കുടുംബം അവരുടെ പുതിയ വീട് പ്രാർത്ഥിക്കാനും ഉദ്ഘാടനം ചെയ്യാനും ഞങ്ങളെ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഞാൻ ബൈക്കിൽ ഇരിക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ എന്റെ അടുത്ത് വന്ന് എന്റെ ബൈക്ക് താക്കോൽ എടുത്തുമാറ്റി ”എന്ന് സംഭവത്തെ പറ്റി പാസ്റ്റർ ബച്ചെ ലാൽ പറഞ്ഞു. 

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആളുകളെ കൈക്കൂലി കൊടുക്കുന്നുവെന്ന് അവർ ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവരുടെ കൂട്ടത്തിൽ ഉള്ള ഒരാൾ തന്റെ ഫോണിൽ ഒരു വീഡിയോ പകർത്തുകയായിരുന്നു, മറ്റൊരാൾ ഞങ്ങളുടെ വ്യക്തി വിവരങ്ങൾ നൽകാൻ ഞങ്ങളെ നിർബന്ധിക്കുകയായിരുന്നു എന്നും പാസ്റ്റർ ജംഗ് ബഹാദൂർ പറഞ്ഞു.

“ഇപ്പോൾ ആ പ്രദേശത്ത് 10 ക്രിസ്ത്യൻ കുടുംബങ്ങളുണ്ട്. കുറച്ചു കാലമായി അവർ പീഡനത്തെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും, ഒരു പുതിയ വീട് കിട്ടിയപ്പോൾ അത് ദൈവനാമത്തിനുവേണ്ടി സമർപ്പിക്കാൻ പ്രാർത്ഥനയുടെ ഒരു സമയം വേണമെന്നും, അവരുടെ പുതിയ വീടിനായി ദൈവത്തിന് നന്ദി പറയണമെന്നുമുള്ള വലിയ ആഗ്രഹം ആ കുടുംബക്കാർക്ക് ഉണ്ടായിരുന്നുവെന്ന് പാസ്റ്റർ ബാച്ചെ പറഞ്ഞു.  ഈ പ്രശ്നങ്ങളെ തുടർന്ന് “അവർ ക്രിസ്ത്യൻ വീടുകളിൽ പോയി അവരുടെ ബൈബിളുകളെല്ലാം പിടിച്ചെടുത്തു കത്തിച്ചു, എല്ലാ ക്രിസ്തീയ പ്രവർത്തനങ്ങളും നിർത്തുമെനന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെക്കുറിച്ച് കേട്ട പോലീസ് അന്വേഷണത്തിന് എത്തിയെങ്കിലും ബൈബിളുകൾ കത്തിക്കുന്നത് കണ്ടെങ്കിലും, അവർക്കെതിരെ പോലീസുകാർ ഒരു നടപടിയും സ്വീകരിച്ചില്ല.