പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു.
മാർച്ച് 7 ശനിയാഴ്ച്ച രാത്രി 10.30 നോട് അടുത്ത സമയം കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.
കോട്ടയം: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരികമായ സൗഖ്യമില്ലാതെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാർച്ച് 7 ന് രാത്രി 10.45 കൂടിയാണ് മരണം സംഭവിച്ചത്.
സംസ്കാരം പിന്നീട്.
സിസ്റ്റർ അന്ന കണ്ടത്തിൽ ,തിരുവല്ല പുതൻപറമ്പിൽ കണ്ടത്തിൽ ശ്രീ കൊച്ചീപ്പൻ മാപ്പിളയുടെ കൊച്ചുമകളായി ഒരു നാമധേയ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു. തന്റെ കുടുംബത്തിൽ തുടർച്ചയായി ഉണ്ടായ അപകടങ്ങൾ കണ്ടു പകച്ച സിസ്റ്റർ അന്ന കണ്ടത്തിൽ പല തരത്തിൽ ഈ പ്രശ്നങ്ങള്ക്ക് പരിഹാരം അന്വേഷിച്ചു നടന്നു. ഇവക്കൊന്നും തന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞില്ല. എന്ത്കൊണ്ട് യേശുവിനെ സേവിക്കുന്ന തന്റെ കുടുംബത്തിൽ തുടർച്ചയായി ഇങ്ങനെ അപകടങ്ങൾ ഉണ്ടാകുന്നു , അത് തനിക്കു ഒട്ടും തന്നെ ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. എന്നാൽ, ചില വർഷങ്ങൾക്കു സിസ്റ്റർ അന്ന കണ്ടത്തിൽ രക്ഷ നിർണ്ണയം പ്രാപിക്കുന്നതിനെ പറ്റി കേട്ടപ്പോൾ എന്ന് ദൈവം എന്നോട് സംസാരിക്കുന്നുവോ അന്ന് നാൻ അത് ചെയ്യാം എന്ന് പറഞ്ഞിരുന്നു. പിന്നീട് ഒരു ദിവസം ദൈവം തന്നോട് സംസാരിക്കുകയും കര്ത്താവിന്റെ കരങ്ങളിൽ തന്നെ ഏല്പ്പിക്കുകയും ചെയ്തു. അന്ന് മുതൽ സിസ്റ്റർ അന്ന കണ്ടത്തിൽ കർതൃവേലയിൽ വ്യാപൃതയായിരുന്നു.