ജറുസലേം: ഇസ്രയേൽ-പലസ്തീൻപ്രശ്നം പരിഹരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരം സജീവമാക്കുന്നതിനായി തിങ്കളാഴ്ച യുഎൻ പൊതുസഭ ചേരുന്നതിന് മണിക്കൂറുകൾക്കുമുൻപ് ഗാസാ സിറ്റിയിൽ ഒഴിപ്പിക്കൽ നടപടികൾ കടുപ്പിച്ച് ഇസ്രയേൽ സൈന്യം. ഫ്രാൻസ് ഉൾപ്പെടെ പത്തോളം പാശ്ചാത്യരാജ്യങ്ങൾ പൊതുസഭയിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുന്നതിനിടെയാണിത്. രണ്ടുവർഷമായി നടക്കുന്ന യുദ്ധത്തിൽ ഇനിയും ലക്ഷക്കണക്കിന് ആളുകളാണ് പട്ടിണിയോട് പൊരുതി ഗാസാസിറ്റിയിലുള്ളത്. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നായ ജോർദാനിയൻ ഹോസ്പിറ്റലും ഒഴിയണമെന്ന് ഇസ്രയേൽസൈന്യം ഉത്തരവിട്ടതായി പലസ്തീൻ ആരോഗ്യപ്രവർത്തകർ പറഞ്ഞു. രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരുമുൾപ്പെടെ മുന്നൂറോളം പേരാണ് ആശുപത്രിയിലുള്ളത്. ഗാസാസിറ്റിയിലെ ഹമാസുകാരെ പൂർണമായും ഉന്മൂലനംചെയ്യുകയെന്ന ലക്ഷ്യത്തോടെ ഈ മാസം പതിനാറിനാണ് ഇസ്രയേൽ കരയാക്രമണം തുടങ്ങിയത്. 65,000-ത്തിലധികം പേരാണ് ഇതുവരെ ഗാസയിൽ മരിച്ചത്. ഇറ്റലിയിൽ പലസ്തീൻ അനുകൂല പണിമുടക്ക് പലസ്തീൻജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിൽ തിങ്കളാഴ്ച വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് നടത്തി. തീവണ്ടിയുൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങളും സ്കൂളുകൾ, തുറമുഖം എന്നിവയും പണിമുടക്കിൽ പങ്കാളികളായി. പലസ്തീൻ പതാക ഉയർത്തി ഫ്രഞ്ച് മേയർമാർ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തിന് ഐക്യദാർഢ്യവുമായി ടൗൺഹാളുകളിൽ തിങ്കളാഴ്ച ഫ്രഞ്ച് മേയർമാർ പലസ്തീൻ പതാക ഉയർത്തി. സമാധാനത്തിനായുള്ള ചരിത്രദിവസമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇത്. യുഎൻ പൊതുസഭയിൽ ഫ്രാൻസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും. യൂറോപ്പിൽ ഏറ്റവുമധികം മുസ്‌ലിങ്ങളും ജൂതരും പാർക്കുന്ന രാജ്യമായതിനാൽ പലസ്തീൻപതാക ഉയർത്തരുതെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ചാണ് 21 ടൗൺഹാളുകളിൽ ഐക്യദാർഢ്യപ്രകടനം നടന്നത്.
Trending
- ഇറാന് അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
- ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
- സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ; മദ്ധ്യേഷ്യവിടാന് പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക
- അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
- ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ
- രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി
- നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 17 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
- ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും
- കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ
- 19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി