രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് നടക്കുന്നതെന്ന് പലസ്തീൻകാർ പറയുന്നു. “അവർ വീടുകൾ, നഗരത്തിന്റെ അടിത്തറ, പള്ളികൾ, സ്കൂളുകൾ, റോഡുകൾ എന്നിവയെല്ലാം തകർക്കുകയാണ്,” എന്നാണ് പലസ്തീനികൾ പറയുന്നത്. മിസൈലുകൾ വീണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്സ് പകർത്തിയ ഒരു ദൃശ്യത്തിൽ, ഒരു ചെറിയ കുട്ടിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു പച്ച പുതപ്പിൽ പൊതിയുമ്പോൾ ഒരു സ്ത്രീ കരയുന്നത് കാണാം.ഇസ്രായേൽ ഗാസയിൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് UN കമ്മീഷൻ ഓഫ് എൻക്വയറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ. മുൻ UN മനുഷ്യാവകാശ മേധാവി നവി പിള്ളയുടെ നേതൃത്വത്തിലുള്ള 72 പേജുള്ള റിപ്പോർട്ടിൽ, 1948-ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിട്ടുള്ള അഞ്ച് വംശഹത്യാപരമായ കാര്യങ്ങളിൽ നാലെണ്ണം ഇസ്രായേൽ ചെയ്തതായി കണ്ടെത്തി.
Trending
- ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിനായി പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു
- കെ.പി.ഡബ്ല്യു.എഫ് സാഹിത്യ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
- മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷം; ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം, സമാധാനത്തിനായി പ്രാർത്ഥന ആഹ്വാനം
- ‘രക്ഷകന്റെ ഗീതം’ സംഗീത സായാഹ്നം ജൂൺ 7-ന്; സൗജന്യ പാസുകൾക്ക് ഇന്നുകൂടി അവസരം
- സെയിൻ ഇട്ടി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
- പാസ്റ്റർ വി. എസ്. ജോൺസൺ നിത്യതയിൽ പ്രവേശിച്ചു
- ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ കോൺവക്കേഷൻ നാളെ
- പാസ്റ്റർ ഭക്തവത്സന്റെ ഭാര്യ ബീനാ ഭക്തൻ (66) പ്രത്യാശാ തീരത്ത്
- എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാൻ നിര്‍ദ്ദേശം
- യുഎഇയില്‍ വേനല്‍ച്ചൂട് കനക്കും; ഉയര്‍ന്ന ഈര്‍പ്പം, പൊടിക്കാറ്റ് സാധ്യത; ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ ദിവസം