രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് നടക്കുന്നതെന്ന് പലസ്തീൻകാർ പറയുന്നു. “അവർ വീടുകൾ, നഗരത്തിന്റെ അടിത്തറ, പള്ളികൾ, സ്കൂളുകൾ, റോഡുകൾ എന്നിവയെല്ലാം തകർക്കുകയാണ്,” എന്നാണ് പലസ്തീനികൾ പറയുന്നത്. മിസൈലുകൾ വീണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്സ് പകർത്തിയ ഒരു ദൃശ്യത്തിൽ, ഒരു ചെറിയ കുട്ടിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു പച്ച പുതപ്പിൽ പൊതിയുമ്പോൾ ഒരു സ്ത്രീ കരയുന്നത് കാണാം.ഇസ്രായേൽ ഗാസയിൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് UN കമ്മീഷൻ ഓഫ് എൻക്വയറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ. മുൻ UN മനുഷ്യാവകാശ മേധാവി നവി പിള്ളയുടെ നേതൃത്വത്തിലുള്ള 72 പേജുള്ള റിപ്പോർട്ടിൽ, 1948-ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിട്ടുള്ള അഞ്ച് വംശഹത്യാപരമായ കാര്യങ്ങളിൽ നാലെണ്ണം ഇസ്രായേൽ ചെയ്തതായി കണ്ടെത്തി.
Trending
- വിശുദ്ധ സംസ്കാരച്ചടങ്ങിനും വിലക്ക്; പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ ശക്തമാകുന്നു
- സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു
- നവി മുംബൈയിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ യൂണിറ്റിന് തുടക്കം
- ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ; പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ
- ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
- വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി
- മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്: ബ്ലെസ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – തെലങ്കാന സ്റ്റേറ്റിന്റെ പ്രത്യേക ആത്മീയ സമ്മേളനങ്ങൾ അനുഗ്രഹപൂർവം സമാപിച്ചു
- ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകൻ സുവിശേഷകൻ ജോസഫ് അപ്പല്ലോസ് (58) നിത്യതയിൽ