ഐപിസി കുമളി സെൻ്ററിൽപ്പെട്ട ചെളിമട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് കെ ചരുവിലിൻ്റെ മകളും കുമളി അമരാവതി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർഥിനിയുമായ സ്നേഹ ബിനോയ് (17വയസ്സ് ) ഗുരുതരമായ രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആണ്. ഓൺലൈൻ ക്ലാസ്സിന് ശേഷം പെട്ടെന്നുണ്ടായ തലവേദനയും ഛർദിയും നിമിത്തം ആദ്യം സെൻ്റ് അഗസ്റ്റിൻ ഹോസ്പിറ്റലിലും തുടർന്ന് കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്ക് ആയി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുക യായിരുന്നു. തലച്ചോറിൽ രക്തം കുമിളകളായി പൊട്ടി വ്യാപിച്ച് അതിന്റെ ഭാഗമായി തലയിൽ ഓപ്പറേഷൻ ചെയ്താണ് കുമിളകളും രക്തവും നീക്കം ചെയ്തത്. ഇതു വരെയും സ്നേഹമോളുടെ ബോധം തെളിഞ്ഞിട്ടില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈ ദൈവദാസൻറ കുടുംബത്തിന് പ്രീയ മോളുടെ ചികിത്സാ മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ നല്ലവരായ പ്രിയപ്പെട്ടവരുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ പ്രീയ മോളുടെ ചികിത്സയ്ക്ക് ആയി ദൈവദാസനും തൻ്റെ ഭാര്യയും മെഡിക്കൽ കോളേജിൽ ആയിരിക്കുമ്പോൾ കോവിഡു ബാധിതരാകുകയും ഇപ്പൊൾ അവർ വീട്ടിലും ആയിരിക്കുന്നു. പ്രീയ കുടുംബത്തിന് വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ചോദിച്ചു കൊള്ളുന്നു. Binoy K Google pay :6282386957 A/c no:15310100084330 IFSC : FDRL0001531 Federal Bank Kumily Branch Mob:8075967891. :9747777829.
Trending
- ഇറാന് അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
- ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
- സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ; മദ്ധ്യേഷ്യവിടാന് പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക
- അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
- ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ
- രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി
- നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 17 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
- ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും
- കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ
- 19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി